വല്യവല്യമ്മ, ഏലിയാവല്യമ്മ, മരിച്ചപ്പം,കാനഡയില്‍ നിന്ന് നാടുവരെ
ഒന്നുപോയി. നൂറ്റൊന്നുകഴിഞ്ഞ് സകലപൂര്‍ണ്ണചന്ദ്രന്മാരെയും കണ്ട്, പതിമൂന്നു മക്കളും, അതില്‍ ആണാറ്,പെണ്ണേഴ്, അതില്‍പ്രായപൂര്‍ത്തി എത്തുംമമ്പ് ഇഹലോകവാസംവെടിഞ്ഞവര്‍ ആറ്,ബാക്കി ഏഴ്,പെണ്ണനാല്, ആണ് മൂന്ന്, അതില്‍ പേരക്കിടാങ്ങള്‍ പതിനേഴ്. ഇവരെയെല്ലാം കണ്ടും, കേട്ടും
,പരിചരിച്ചും ശാസിച്ചും ശിക്ഷിച്ചും മര്യാദ പഠിപ്പിച്ചതിനു ശേഷമാണ് വല്യവല്യമ്മ നാടുനീങ്ങിപോയത്. ഇതില്‍ ഏറ്റവും മൂത്ത മകന്‍െറ, ഏറ്റവും ഇളയവനായ ഞാന്‍ രക്ഷപെട്ടത് വിദ്യഭ്യാസംകൊണ്ട് മാത്രം. ബാക്കി ചിറ്റപ്പമ്മാരും ചേട്ടമാരും അവരടെ മക്കളും പെണ്‍മക്കളൊഴികെ സകലമാന
പേരും അല്‌പവിദ്യാഭ്യാസത്തിനുശേഷം വീട്ടിലെ തോട്ടത്തില്‍ റബറുവെട്ടിയും ഷീറ്റടിച്ചും, പൊകപ്പൊരക്കുവേണ്ട വെറകുവെട്ടിക്കീറയും ജീവിതം ക്ലേശിച്ചു. മരുമക്കളായ ഭാര്യമാര്‍ രാവുപകലാക്കിജോലിചെയ്‌തു. കപ്പവെട്ടിയരിഞ്ഞ,് ചക്കവെട്ടിയരിഞ്ഞ്, പുഴുക്കുണ്ടാക്കി ഇവയെല്ലാം വെച്ചുണ്ടാക്കി
വെളുമ്പ പണിക്കാരെ തൃപ്‌തിപ്പെടുത്തി, അതുകഴിഞ്ഞ് തളര്‍ച്ച വകവെക്കാതെ രാത്രിയുടെഅന്ത്യയാമങ്ങളില്‍ ഭര്‍ത്താക്കന്മാരെ പ്രീതിപ്പെടുത്തി. അതുംപോരാഞ്ഞ് വല്യമ്മേ ദീനത്തിലും ദണ്ഡത്തിലും പരിചരിച്ചു.
>>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....
Comments