Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിചിത്രമായ ശിക്ഷാവിധികളുമായി യുഎസ് ജഡ്ജി

Picture


   ന്യൂയോര്‍ക്ക്: ചെയ്ത കുറ്റങ്ങളുടെ കാഠിന്യം കണക്കിലെടുത്ത് പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കാനാണ് ന്യായാധിപന്മാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ചെയ്ത തെറ്റിനെ സ്വയം മനസിലാക്കി നല്‍കുന്ന തരത്തിലുള്ള ശിക്ഷ നല്കിയാലോ..? ഇത്തരത്തില്‍ വിചിത്രമായ ശിക്ഷാവിധികളുമായി വ്യത്യസ്തനാകുകയാണ് യുഎസിലെ ഒഹായോ പെയിന്‍സ്‌വില്ലി മുനിസിപ്പല്‍ കോടതിയിലെ ജഡ്ജി മൈക്കല്‍ സിസോനെറ്റി. ചെറിയ ചെറിയ കേസുകളാണ് സിസോനെറ്റിയുടെ അടുക്കലെത്തുന്നത്. അതുകൊണ്്ടുതന്നെ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പലതിനും ശിക്ഷ എന്നതിനു പകരം പരിഹാരം എന്നു പറയുന്നതാകും ശരി.

ടാക്‌സി ഡ്രൈവര്‍ക്കു കൂലി കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ച 18കാരിയായ വിക്ടോറിയ ബാസ്‌കോമിനോട് 48 മണിക്കൂറിനുള്ളില്‍ 30 മൈല്‍ നടക്കാനാണു ജഡ്ജി കല്‍പിച്ചത്. യുവതി ടാക്‌സിക്കൂലി കൊടുക്കാതെ യാത്ര ചെയ്ത ക്ലീവ്‌ലന്‍ഡ് മുതല്‍ പെയ്ന്‍സ്‌വില്ലി വരെയുള്ള ദൂരമായ 30 മൈലാണ് അവരെക്കൊണ്്ടു നടത്തിയത്. നടക്കാന്‍ തയാറല്ലെങ്കില്‍ 30 ദിവസം ജയിലില്‍ കിടക്കേണ്്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍ വിക്ടോറിയ 30 മൈല്‍ നടക്കുകതന്നെ ചെയ്തു. യുവതിയുടെ കൈത്തണ്്ടയില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണത്തിലൂടെ അധികൃതര്‍ അവരുടെ സഞ്ചാരദിശ മനസിലാക്കി.

ഒരു യുവതിയെ വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ച യുവാവിനോടു പൂവന്‍കോഴിയുടെ വേഷം ധരിച്ച് പൊതുനിരത്തിലൂടെ നടക്കാനാണു മൈക്കല്‍ സിസോനെറ്റി ഉത്തരവിട്ടത്. അയാളുടെ കയ്യില്‍ ഒരു പൂവന്‍ കോഴിയുടെ ചിത്രം പതിപ്പിച്ച സൂചനാഫലകവും നല്‍കി. കടയില്‍ നിന്നു നീലച്ചിത്രം മോഷ്ടിച്ച 18-കാരനെ 'ചീത്തയായത് ഒന്നും കാണില്ല' എന്ന പോസ്റ്റര്‍ പിടിപ്പിച്ച് ആ കടയുടെ തന്നെ മുന്നില്‍ ഇരുത്തി.

തന്റെ വീട്ടിലെ 35 പൂച്ചക്കുഞ്ഞുങ്ങളെ വനത്തില്‍ ഉപേക്ഷിച്ച സ്ത്രീയോട് ഒരു രാത്രി മുഴുവന്‍ വനത്തില്‍ കഴിയാനാണ് ഉത്തരവിട്ടത്. വളര്‍ത്തുനായയെ വൃത്തിഹീനമായ സാഹചര്യത്തില്‍ വളര്‍ത്തിയ അലീസ മോറോ എന്ന സ്ത്രീയെ ചവറുകൂനയില്‍നിന്നു മാലിന്യം ശേഖരിക്കാന്‍ എല്‍പിച്ചു. ബൈക്ക് മോഷണത്തിനു പിടിയിലായ ജോര്‍ദാന്‍ വാല്‍ഷ് എന്ന യുവാവിനോടു കാരുണ്യപ്രവര്‍ത്തനവുമായി ബൈക്ക് യാത്ര നടത്താന്‍ ഉത്തരവിട്ടു. മദ്യപിച്ച് വാഹനമോടിച്ച ജൊനാഥന്‍ തരാസെ എന്ന 27 കാരനെ കാറപകടത്തില്‍ മരിച്ച രണ്്ടുപേരുടെ മൃതദേഹങ്ങള്‍ കാണിക്കാനാണു ഉത്തരവിട്ടത്. സ്വന്തം തെറ്റ് ആവര്‍ത്തിക്കാതിരിക്കാനായിരുന്നു ഈ നിര്‍ദേശം.

ഇത്തരത്തിലുള്ള മാതൃകാപരമായ ശിക്ഷാവിധികളുടെ പേരില്‍ ജഡ്ജി മൈക്കല്‍ സിസോനെറ്റിയുടെ പേര് ഇപ്പോള്‍ യുഎസിലെങ്ങും പ്രശസ്തമാണ്. ദിവസേന നാല്‍പ്പതോളം കേസുകളാണു സിസോനെറ്റിയുടെ ബെഞ്ചിലെത്തുന്നത്. 

(Deepika)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code